രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.
വകുപ്പില്‍ നടക്കുന്നതൊക്കെ വകുപ്പ് മന്ത്രിയായ കെ.രാജന്‍ അറിയുന്നുണ്ടോ? അതോ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവ് പറഞ്ഞോയെന്നും, ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍പോട്ട് വെച്ച സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായാണോ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പുരാതന കെട്ടിടങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നല്‍കിയ മറുപടി. ക്ലിഫ് ഹൗസിലെ ഗണ്മാന്മാര്, ഡ്രൈവര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക.
പുതുതലമുറ നേതാക്കന്മാരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ജനങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് തന്‍റെ ചുമതലയാണെന്നും പഴയവരുടെ അനുഗ്രഹം അക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും വിഡി സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു
യുഡിഎഫ് രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടിയാണ് പോകുന്നത്. ഈ സമയം തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോടും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കെ. കരുണാകരന്‍, എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിങ്ങനെയുള്ള മഹാരഥന്മാരിരുന്ന കസേരയിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 ഘട്ടങ്ങളായി തിരിച്ചുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് മുന്‍പോട്ട് വെക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ മുന്നോട്ടു വെച്ച 15 നിര്‍ദ്ദേശ ങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ ഉപദേശകരെയും ഭരണപരിഷ്കാര കമ്മീഷന്‍ അടക്കം കാബിനറ്റ് റാങ്കിലുള്ളവരെയും ഒഴിവാക്കണമെന്നതാണ്